ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കപ്പെട്ട കൊച്ചിന് ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ആര്ബിട്രേഷന് ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചിന് ടസ്കേഴ്സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2011ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്കേഴ്സ് ആര്ബിട്രേഷന് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരമായി 1080 കോടി രൂപ നല്കാന് ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടു. ആര്‍ബിട്രേറ്റര്‍ ഉത്തരവിനെതിരെ ബിസിസിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
2011 സീസണില്‍ കളിച്ച കൊച്ചി ടസ്കേഴ്സിനെ ബാങ്ക് ഗാരന്റി നല്‍കാത്തതിന്റെ പേരിലാണ് ബിസിസിഐ പിരിച്ചുവിട്ടത്. ബാങ്ക് ഗ്യാരണ്ടിയായി നല്കിയ തുക കൂടി നഷ്ടമായതോടെയാണ് ടീം മാനേജ്മെന്റായ റോണ്ഡിവൂ കണ്‍സോര്‍ഷ്യം നിയമനടപടി തുടങ്ങി. 2015ല്‍ കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധി പുറപ്പെടുവിച്ചു. എന്നാല്‍, നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാട് ബി.സി.സി.ഐ സ്വീകരിച്ചു.
2011ല്‍ ബിസിസിഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് കൊച്ചി ടസ്കേഴ്സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: