ന്യൂദല്‍ഹി: ബാങ്കുകടക്കാരായ 91 പ്രമുഖര്‍ക്ക് രാജ്യം വിടാന്‍ കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തുന്നു. ബാങ്ക്കടമെടുത്ത് തിരിച്ചടയ്ക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാര്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ കമ്പനി ബന്ധമുള്ളവരുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. വൈകാതെ പുറത്തുവിടും.
ബാങ്കുകള്‍ക്ക് ബാദ്ധ്യതയുണ്ടാക്കിയിട്ടുള്ള പ്രമുഖരുടെ പേരും വിവരവും പരസ്യം ചെയ്യാന്‍ പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് പണമടയ്ക്കാനുള്ള അവസാന അവസരം നല്കിയശേഷമായിരിക്കും നടപടി. ബോധപൂര്‍വം ബാങ്കുകളെ കടമെടുത്ത് കബളിപ്പിച്ച 400 ഇന്ത്യന്‍ കമ്പനികളെ സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു.നീരവ് മോദിയുടെ കബളിപ്പിക്കലോടെയാണ് ഇത്തരം നടപടിക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.
അമ്പതുകോടി രൂപയിലേറെ ബാങ്കുവായ്പകള്‍ എടുത്തിട്ടുള്ളവരുടെയും അത്തരം ഇടപാടുകള്‍ക്ക് ജാമ്യക്കാരായവരുടെയും പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: