ജനീവ: ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ കൂട്ടുപിടിച്ച് യു.എന്നില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാക് പ്രതിനിധിയുടെ വായടപ്പിച്ച് ഇന്ത്യ.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ പ്രതിനിധീകരിച്ച് പാക് പ്രതിനിധി കശ്മീരിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് പരാമര്‍ശിച്ചത്.
എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന് യാതൊരു കാര്യവുമില്ലെന്ന ഇന്ത്യന്‍ പ്രതിനിധിയുടെ മറുപടി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി.
ഇരു രാജ്യങ്ങള്‍ക്കിടയിലെ സമാധാനം തകര്‍ക്കാന്‍ ഇന്ത്യ അയച്ച ചാരനാണ് കുല്ഭൂഷന് ജാദവ് എന്നാണ് പാക് പ്രതിനിധി വിശേഷിപ്പിച്ചത്.
എന്നാല്‍ ഇന്ത്യക്കെതിരായ ഒ ഐ സി യുടെ എല്ലാ വാദങ്ങളും തള്ളുകയാണെന്നും, ഇത്തരം കാര്യങ്ങള്‍ പറയാന്‍ ഒ ഐ സി ക്ക് യാതൊരു അവകാശവുമില്ലെന്നും,ഇന്ത്യന്‍ പ്രതിനിധി പ്രസ്താവിച്ചു.
മനുഷ്യാവകാശത്തെ മറയാക്കി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യന്‍ പ്രതിനിധി സുമിത് സേത് വിമര്‍ശിച്ചു.
ഒ ഐ സി ക്കു വേണ്ടി സംസാരിച്ച പാക് പ്രതിനിധി ഖാസിം സലിം അഹമ്മദ് ഖാന് കശ്മീരിനെ പാലസ്തീനുമായി സാമ്യപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ചതിനെയും ഇന്ത്യ എതിര്‍ത്തു.
പാകിസ്ഥാന് ബലൂചിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങളെയും ഇന്ത്യ എടുത്തു കാട്ടി. പത്ത് ലക്ഷത്തിലേറെ പേരാണ് അവിടെ പാകിസ്ഥാന്റെ ക്രൂരതക്ക് ഇരയാകുന്നത്, മാത്രമല്ല ബലൂചിസ്ഥാനില്‍ നിന്നുള്ള നിരവധി പേരെ പാകിസ്ഥാന് തടവിലാക്കിയിട്ടുണ്ട്, ഒട്ടേറെ പേരെ കൊന്നൊടുക്കിയിട്ടുമുണ്ട്, ഇക്കാര്യത്തില്‍ എന്ത് ന്യായമാണ് പാകിസ്ഥാന് ലോകത്തോട് പറയാനുള്ളതെന്നും ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: