ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണത്തില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരായ നാലാമത്തെ കേസില്‍ വിധി പറയുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാളത്തേക്ക് മാറ്റി.
വിധി പറഞ്ഞ മൂന്ന് കേസുകളിലും ലാലുവിനെ ശിക്ഷിച്ചിരുന്നു. 1995-96 കാലത്ത് ദുംക ട്രഷറിയില്‍ നിന്ന് 3.5 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ വിധിക്കുന്നത്.
ലാലുവിന് പുറമെ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 30 പ്രതികളും കേസിലുണ്ട്. നിലവില്‍ ബിര്‍സ മുണ്ട ജയിലില്‍ തടവില്‍ കഴിയുകയാണ് ലാലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: