കണ്ണൂര്‍: ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ വിട്ടയയ്ക്കുന്നതില്‍ അത്ഭുതമില്ലെന്ന് ടിപിയുടെ ഭാര്യ കെ.കെ രമ. എല്ലാ മാസവും പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ കുഞ്ഞനന്തന് ജയിലിന് പുറത്താണെന്നും അവര്‍ പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് കുഞ്ഞനന്തനെന്നും രമ പറഞ്ഞു.
കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമ വ്യക്തമാക്കി. എഴുപത് വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം നല്കി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗുരുതരമായി രോഗം ബാധിച്ചവരെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ ശിക്ഷാ ഇളവിന് പരിഗണിക്കുന്നത്. എന്നാല്‍ കുഞ്ഞനന്തന്റെ കാര്യത്തില്‍ ജയില്‍ വകുപ്പിനെ മറികടന്ന് ആഭ്യന്തര വകുപ്പാണ് നീക്കങ്ങള്‍ നടത്തുന്നത്.
പാനുര്‍ ഏരിയാ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്. പാര്‍ട്ടി സമ്മേളനത്തിന് പങ്കെടുക്കാന്‍ കുഞ്ഞനന്തന് പരോള്‍ നല്‍കിയത് ഏറെ വിവാദത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: