ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ ഭഗവനന്ത് മാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീദിയ നല്കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കേജരിവാള്‍ കത്ത് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
വിവിധ റാലികളിലും പരിപാടികളിലും താങ്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേജരിവാള്‍ കത്തില്‍ പറഞ്ഞു.
പഞ്ചാബിലെ മയക്കുമരുന്ന് മാഫിയുമായി ബന്ധപ്പെട്ട് മജീദിയക്കെതിരെ ഉന്നയിച്ച തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും കത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: