ആലപ്പുഴ: ബാങ്കുകള്‍ ഉപഭോക്താക്കളോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായ സമീപനം കൈക്കൊള്ളണമെ് ജില്ല കളക്ടര്‍ ടി.വി.അനുപമ. വായ്പ ലഭിക്കാതിരിക്കുതിനേക്കാള് പലപ്പോഴും കൂടുതലായി ഉയരു പരാതി ശരിയായ വിവരം ബാങ്ക് ശാഖകളില്‍ നി് ലഭിക്കുില്ലെതാണെ് അവര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ വായ്പ നയം പ്രകാശനം ചെയ്യുകയായിരുന്നു കളക്ടര്‍.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ലഭിച്ച അപേക്ഷകളില്‍ 70 ശതമാനവും ഇതിനകം കൈകാര്യം ചെയ്തുകഴിഞ്ഞെങ്കിലും 30 ശതമാനം ഇനിയും തീര്‍പ്പാക്കാനുണ്ടെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകണമെും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് 53 പരാതികളാണ് ഇക്കുറി ലഭിച്ചതെും അനുപമ പറഞ്ഞു.
9521.99 കോടി രൂപയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ജില്ല വായ്പ പദ്ധതി രേഖയും 7411.42 കോടിയുടെ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് വായ്പ പദ്ധതി രേഖയും ചടങ്ങില്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിഭാവന ചെയ്ത 8967.84 കോടി രൂപയുടെ ജില്ല വായ്പ പദ്ധതിയില്‍ 4909.61 കോടി രൂപയാണ് ചെലവഴിക്കാനായി. ലക്ഷ്യത്തിന്റെ 55 ശതമാനമാണിത്. കാര്‍ഷിക മേഖലയില്‍ 79 ശതമാനവും മറ്റ് മുന്‍ഗണന മേഖലകളില്‍ 88 ശതമാനവും ലക്ഷ്യം കൈവരിക്കാനായി.
യോഗത്തില്‍ എസ്ബിഐ ഡി.ജി.എം. ജയതീര്‍ഥ ജൈനപ്പൂര് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: