ചെങ്ങന്നൂര്‍: ഇരുമുന്നണികളും ഭരിച്ചുമുടിച്ച ചെങ്ങന്നൂരില്‍ വികസനത്തിന്റെ പുതുവെളിച്ചം എത്തിക്കാന്‍ ജനമനസ്സറിഞ്ഞുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കമായിരുന്നു ഇന്നലെ നടന്നത്.
വെണ്മണിയിലെ വീട്ടില്‍ നിന്നും രാവിലെ പത്തര മണിയോടെ കല്ലിശ്ശേരി ടിബി ജങ്ഷനില്‍ എത്തിയ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് കാത്തുനിന്ന മാധ്യമങ്ങളെ കണ്ടശേഷം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഉമയാറ്റുകര മുത്താരമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശേഷം പ്രവര്‍ത്തകരോടൊപ്പം വീടികള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് കളിമണ്‍പാത്ര നിര്‍മ്മാണശാലയില്‍ അദ്ദേഹമെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഈ മേഖലയില്‍ തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സ്ഥാനാര്‍ത്ഥിയെ അറിയിച്ചു.
ഈ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എല്ലാ പിന്തുണയും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം നമ്മുടെ നാട്ടിലെത്തിക്കാന്‍ ജനങ്ങള്‍ എന്‍ഡിഎക്കൊപ്പം അണിനിരക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് കല്ലിശ്ശേരിയിലെ പഴയകാല പ്രവര്‍ത്തനെ നേരില്‍കണ്ട് അദ്ദേഹം കുശലാന്വേഷണം നടത്തി ഉച്ചയോടെ മാന്നാറിലേക്ക് മടങ്ങി. വിവിധ യോഗങ്ങളില്‍ പങ്കെടുത്തശേഷം ചെന്നിത്തലയില്‍ മരണവീട്ടിലും സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: