ഇടുക്കി: വേനല്‍മഴയില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ശരാശരി മൂന്ന് ദശലക്ഷം യൂണിറ്റിന്റെ കുറവാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. ചൊവ്വാഴ്ച 75.2364 ദശലക്ഷം യൂണിറ്റായിരുന്ന ഉപഭോഗം ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം വ്യാഴാഴ്ച 71.9818 ആയി കുറഞ്ഞു. ബുധനാഴ്ച ഇത് 72.0464 ദശലക്ഷം യൂണിറ്റായിരുന്നു.
മൂന്ന് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഇതാണ് ഉപഭോഗം കുറയാന്‍ കാരണം. കുതിച്ചുയര്‍ന്ന ചൂടിന് രാത്രികാലങ്ങളിലടക്കം ശമനം വന്നതും സഹായകമായി.
വൈദ്യുതി വകുപ്പിന് കീഴിലെ ഇടമലയാര്‍ സംഭരണിയില്‍ 5.32 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. പമ്പ- 0.01, കക്കി 0.73, കുറ്റ്യാടി-.09, തരിയോട്- 0.5, പൊരിങ്കല്‍ 0.709 സെന്റീമീറ്റര്‍ എന്നിങ്ങനെയായിരുന്നു രേഖപ്പെടുത്തിയ മഴയുടെ അളവ്. വ്യാഴാഴ്ച സംസ്ഥാനത്താകെ 22.5173 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കേന്ദ്രപൂളില്‍ നിന്നടക്കം പുറത്ത് നിന്നെത്തിച്ചത് 49.4645 ദശലക്ഷം യൂണിറ്റ് ആയിരുന്നു. 5.316 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
ജലശേഖരം 52 ശതമാനം
വൈദ്യുതി വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 52 ശതമാനം വെള്ളം. 2142.009 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും.
കുണ്ടള സംഭരണി നിറഞ്ഞ് കിടക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ 46.786 ശതമാനമാണ് ജലശേഖരം. ഇതുപയോഗിച്ച് 1004.96 ദശലക്ഷം യൂണിറ്റ് നിര്‍മിക്കാനാകും. മഴക്കാലമെത്താന്‍ ഇനി 77 ദിവസം കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: