തളിപ്പറമ്പ്(കണ്ണൂര്‍): തളിപ്പറമ്പ് കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിന്റെ പേരില്‍ നെല്‍വയല്‍ നികത്തുന്നതിനു പിന്നിലെ കള്ളക്കളി പുറത്ത്. വയല്‍ ഏറ്റെടുത്ത് റോഡ് നിര്‍മിക്കുന്നതോടെ വന്‍ സാമ്പത്തിക ഇടപാടും ലാഭവുമാണ് പാര്‍ട്ടിക്കും ചില സ്വകാര്യ മുതലാളിമാര്‍ക്കും ഉണ്ടാകുക.
45 മീറ്റര്‍ നീളത്തില്‍ ഏറ്റെടുക്കുന്ന വയലില്‍ നിന്നും നാലു മീറ്ററോളം ആഴത്തില്‍ കളിമണ്‍ കുഴിച്ചെടുക്കാന്‍ ഒരു ഓട് നിര്‍മാണ കമ്പനിയുമായി സര്‍ക്കാരും പാര്‍ട്ടിയും ധാരണയിലെത്തിയതായാണ് സൂചന. കളിമണ്‍ എടുക്കുന്ന കുഴി അടക്കം, പുതുതായി നിര്‍മിക്കുന്ന ദേശീയപാത മണ്ണിട്ട് ഉയര്‍ത്താന്‍ മറ്റൊരു സ്വകാര്യ വ്യക്തിയുമായും ധാരണയായി.
കീഴാറ്റൂര്‍ വയലിന് സമീപം 56 ഏക്കര്‍ വരുന്ന സ്വകാര്യവ്യക്തിയുടെ കുന്ന് ഇടിച്ചു നിരത്തി റോഡ് ഉയര്‍ത്താനാണ് പദ്ധതി. തുടര്‍ന്ന് മണ്ണ് നീക്കിയ സ്ഥലത്ത് മിനിടൗണ്ഷിപ്പ് ആരംഭിക്കാനും പദ്ധതിയുണ്ട്. ദേശീയപാത നിര്‍മിക്കാന്‍ കുന്നിടിക്കുന്നതിന് പരിസ്ഥിതി നിയമങ്ങള്‍ തടസ്സമാകില്ലെന്നതിനാല് വളരെ തന്ത്ര പൂര്‍വ്വമാണ് നീക്കങ്ങള്‍.
വയല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനെതിരെ നിലകൊള്ളുന്ന സിപിഎം നിലപാട് സജീവ ചര്‍ച്ചയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: