കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കേന്ദ്രത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നില്കാന് തീരുമാനിച്ചു. സോണിയ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ സിപിഎം പിബി അംഗങ്ങള്‍ യാതൊരു മടിയും മറയുമില്ലാതെയാണ് പങ്കെടുത്തത്. ത്രിപുരയിലെ പരാജയത്തിന് ശേഷം വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇരുകക്ഷികളും ഒരുമിച്ച് മത്സരിക്കുകയാണ് വേണ്ടത്. അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ടയില്‍ ലോങ് മാര്‍ച്ച് നടത്തിയ പാര്‍ട്ടി കീഴാറ്റൂരിലെ കര്‍ഷകസമരത്തെ ചോരയില്‍ മുക്കി കൊല്ലുകയാണ്. സമരത്തില്‍ പങ്കെടുത്തത്തതിന് 84 വയസ്സുള്ള ജാനകിയമ്മ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ കയറി സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി.
ലോങ് മാര്‍ച്ചിന് നേതൃത്വം നല്കിയ സീതാറാം യെച്ചൂരി കീഴാറ്റൂരിലെ സമരത്തില്‍ ഇടപെടണം. സമരത്തിന് ബിജെപി ധാര്‍മ്മിക പിന്തുണ നല്‍കുമെന്നും കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, സെക്രട്ടറിമാരായ കെ.പി. ഭുവനേശ്, സി.എന്‍. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: