കോട്ടയം: കൊടുംചൂടിലുള്ള റോഡ് യാത്രയില്‍ ഒരല്‍പ്പം തണുത്ത വെള്ളം ആരും ആഗ്രഹിക്കും.എന്നാല്‍, വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ആരും ഓര്‍ക്കാറില്ല. വേനല്‍ച്ചൂട് കടുത്തതോടെ ശീതളപാനീയങ്ങളുമായി നഗരത്തിന്റെ മുക്കിലും മൂലയിലും ഇടംപിടിച്ചിരിക്കുകയാണ് വഴിയോരക്കച്ചവടക്കാര്‍. തണ്ണിമത്തന് ജ്യൂസ്, കരിമ്പിന് ജ്യൂസ്, കുലുക്കി സര്‍ബത്ത് തുടങ്ങി എണ്ണമറ്റ ശീതളപാനീയങ്ങളാണ് ഇവര്‍ വിറ്റഴിക്കുന്നത്. കോടിമത, എംസി റോഡ് എന്നിവിടങ്ങളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ വഴിയോരക്കച്ചവടക്കാര്‍ ഉള്ളത്. ഇങ്ങനെയുള്ള വില്‍പ്പനയിലും ഗുണനിലവാരത്തിലും ഭക്ഷ്യവകുപ്പ് യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഐസിട്ട കുലുക്കി
സര്‍ബത്ത് അപകടകരം
കോഴിക്കോടന്‍ കുലുക്കി സര്‍ബത്തെന്ന ബ്രാന്‍ഡില്‍ വില്പന നടത്തുന്ന പാനീയത്തില്‍ ഉപയോഗിക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഐസാണ്. മത്സ്യ വിപണിയില്‍ ഉപയോഗിക്കുന്ന ഐസാണ് പലരും ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് കണ്ടെത്തിയിരുന്നെങ്കിലും ഇത്തവണ ഭക്ഷ്യവകുപ്പ് മുഖം തിരിച്ചിരിക്കുകയാണ്.
ഒരു പെട്ടി ഐസുമായി മാത്രമാണ് പലരും കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. സാധാരണയുള്ള ക്യൂബ് ഐസുകള്‍ക്ക് പകരം പലയിടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഗുണനിലവാരമില്ലാത്ത ഐസാണ് ഉപയോഗിക്കുന്നത്. ഐസിനോടൊപ്പം രുചി വര്‍ധിപ്പിക്കുന്ന കെമിക്കല്‍ എസെന്സുകളും ചേര്‍ക്കുന്നുണ്ട്.
ദാഹം മാറ്റും,
രോഗം തരും
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിയോര കടകളില്‍ നിന്നു ദാഹം ശമിപ്പിക്കുമ്പോള്‍ കൂടെ ജലജന്യ രോഗങ്ങളും പോരുമെന്ന കാര്യം മറക്കരുത്. ടൈഫോയിഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: