ബംഗളൂരു : ബംഗളൂരു എഫ്.സിയുടെ കാവല്ക്കാരന് ഗുര്‍പ്രീത് സിങ് സന്ധു ഫൈനലിന് മുന്‍പേ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഉറപ്പിച്ചു. 18 മത്സരങ്ങളില്‍ ബിഎഫ്സിയുടെ ഗോള്‍വല കാത്ത സന്ധു 111.86 പോയിന്റുമായി ഏറെ മുന്നിലാണ്.
ജംഷഡ്പൂര്‍ എഫ്.സിയുടെ സുബ്രതോ പോളും (102.47), കേരളബ്ലാസ്റ്റേഴ്സിന്റെ സുബാശിഷ് റോയിയും (87.57) തൊട്ടുപിന്നില്‍.
ചെന്നൈയിന് എഫ്.സിയുടെ കരണ്‍ജിത് സിങ് 19 കളികളില്‍ നിന്നും 85.5പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. ഇന്ന് ചെന്നൈയിന്റെ വലകാക്കാന്‍
കരണ്‍ജിത് ഇറങ്ങിയാലും ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കുകഅസാധ്യമാണ്. 18 കളികളില്‍ സന്ധു 44 സേവുകള്‍ നടത്തി. കരണ്‍ജിത് സിങ് 19കളികളില്‍ 49 സേവുകളും നടത്തി. സേവുകളില്‍ മുമ്പന്‍ മുംബൈ സിറ്റി എഫ്.സിയുടെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങാണ്. 16 കളികളില്‍ 55 സേവുകളാണ് നടത്തിയത്. പാസുകള്‍ നല്‍കുന്നതിലും ടാക്ലിങിലും മുമ്പന്‍ എഫ്.സി ഗോവയുടെ മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അഹ്മദ് ജാഹുവാണ്. 19മത്സരങ്ങളില്‍ ഗോവയ്ക്കായി ബൂട്ടുകെട്ടിയ അഹ്മദ് ജാഹു 1625 പാസുകളും 105 ടാക്ലിങും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: