ലണ്ടന്‍: ഡാനി വെല്‍ബക്കിന്റെ ഇരട്ട ഗോളില്‍ എ സി മിലാനെ മറികടന്ന് ആഴ്സണല്‍ യുറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പുറത്തായി. പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക്ാണ് മിലാനെ തോല്‍പ്പിച്ചത്. രണ്ട് പാദങ്ങളിലുമായി അവര്‍ 5-1ന്റെ വിജയം സ്്വന്തമാക്കി. ആദ്യ പാദത്തില്‍ ആഴ്സണല്‍ 2- 0ന് ജയിച്ചിരുന്നു.
ഓസ്ട്രിയന്‍ ടീമായ സാല്‍സ്ബര്‍ഗാണ് പ്രീക്വാര്‍ട്ടറില്‍ ബെറൂസിയയെ അട്ടിമിച്ചത്. ഓസ്്ട്രിയയില് നടന്ന രണ്ടാം പാദ മത്സരം സമനിലയായതോടെയാണ് ബൊറൂസിയ പുറത്തായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ സാല്‍സ്ബര്‍ഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊറൂസിയയെ തോല്‍പ്പിച്ചിരുന്നു.
വെല്‍ബക്കിന്റെ ഇരട്ട ഗോളാണ് ആഴ്സണലിന് മിലാനെതിരെ വിജയമൊരുക്കിയത്. 39, 86 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്. ആഴ്സണലിന്റെ മൂന്നാം ഗോള്‍ സാക്കയുടെ വകയായിരുന്നു. ഹകനാണ് മിലാന്റെ ഏക ഗോള്‍ നേടിയത്. വിവാദമായ പെനാല്‍റ്റിയിലൂടെയാണ് വെല്‍ബക്ക് ഒരു ഗോള്‍ നേടിയത്്.
അത്ലറ്റിക്കോ മാഡ്രിഡും ക്വാര്‍ട്ടറിലെത്തി. ടൊറസിന്റെ ഇരട്ടഗോളില്‍ അവര്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ലോക്കോമോട്ടീവ് മോസ്ക്കോയെ തോല്്്്പ്പിച്ചു. ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ 8-1 ന്റെ വിജയം സ്വന്തമാക്കി.
2011-12 സീസണുശേഷം ഇതാദ്യമായി മാഴ്സെലോ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ അവര്‍ 5-2 ന് അത്ലറ്റിക് ബില്‍ബാവോയെ തകര്‍ത്തുവിട്ടു.
ആര് ബി ലീപ്സിഗ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ തോല്‍പ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: