മാഡ്രിഡ്: യുറോപ്പ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ പ്രതിരോധ നിരക്കാരന് ഫിലിപ്പെ ലൂയിസിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്.
സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡ് താരമായ ലൂയിസിന് ലോക്കോമോട്ടീവ് ക്ലബ്ബിനെതിരായ യുറോപ്പ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തിനിടയ്ക്കാണ് പരിക്കേറ്റത്. സ്ട്രെച്ചറിലാണ് ലൂയിസിന് കളിക്കളത്തില്‍ നിന്ന് കൊണ്ടുപോയത്.
പരിശോധനയില്‍ കാലിലെ എല്ല് പൊട്ടിയതായി തെളിഞ്ഞു.നീണ്ട് വിശ്രമം ആവശ്യമായതിനാല്‍ ലൂയിസിന് ഈ സീസണിലും ലോകകപ്പിലും കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ലൂയിസ് 31 തവണ ബ്രസീലിനായി കളിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അവസാനമായി കളിച്ചത്.
ലോക്കോമോട്ടീവിനെതിരെ 5-1 ന്റെ വിജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: