കൊച്ചി: ഐലീഗ് സെക്കന്റ് ഡിവിഷന് അരങ്ങേറ്റ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് കനത്ത തോല്‍വി. കര്‍ണാടക ക്ലബായ ഓസോണ്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. മലയാളി താരം സബീതും ഡിസൂസയും രണ്ട് ഗോള്‍ വീതം നേടി. ഓസോണ്‍ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ കേരള ബ്ലാസ്റ്റേഴ്സ് വലയില്‍ അടിച്ചുകയറ്റി. പെനാള്‍ട്ടിയിലൂടെ ബ്രസീലിയന്‍ താരം റോബേര്ട്ടെ ഡിസൂസയാണ് ഓസോണിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഡിസൂസയുടെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോളിന്റെ പിറവി. ഡിസൂസയുടെ പാസ് സ്വീകരിച്ച സബീത് ബ്ലാസ്റ്റേഴ്സ് വലകുലുക്കി. മികച്ചൊരു സോളോ റണ്ണിലൂടെആയിരുന്നു സബീതിന്റെ രണ്ടാം ഗോള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ റിസ്വാ അലിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. മുന്‍ ഗോകുലം എഫ്.സി താരമായ റിസ്വാന് ഡൈവിംഗ് ഹെഡറിലൂടെയാണ് ഗോള്‍ തിരിച്ചടിച്ചത്. അടുത്ത മത്സരത്തില്‍ 20 ന് ഫതേഹ് ഹൈദരബാദിനെ ബ്ലാസ്റ്റേഴ്സ് നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: