കൊച്ചി: അയോധ്യയിലെ കര്‍സേവാ പുരത്ത് നിന്ന് ഫെബ്രുവരി 13ന് വിഎച്ച്പി അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ചമ്പത്ത് റായി ഉദ്ഘാടനം ചെയ്ത രാമരാജ്യ രഥയാത്രയ്ക്ക് എറണാകുളത്ത് ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ നിന്ന് വാഹനഅകമ്പടിയോടെ വരവേറ്റു. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ രഥയാത്രയെ നൂറുകണക്കിനാളുകള്‍ സ്വീകരിക്കാനെത്തി.
തുടര്‍ന്ന് നടന്ന രാമരാജ്യ ഹിന്ദുമഹാസമ്മേളനം സ്വാമി ശക്തി ശാന്താനന്ദ മഹിഷി ഉദ്ഘാടനം ചെയ്തു. രാമന് ജനിച്ച മണ്ണില്‍ രാമക്ഷേത്രമില്ലാതെ രാമരാജ്യ സങ്കല്‍പ്പം പൂര്‍ണ്ണമാകില്ലെന്ന് ഉദ്ഘാടന പ്രസംഗിത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് എസ്. അജിത്കുമാര്‍ അധ്യക്ഷനായി. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ. ആര്. കുമാര്‍, പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ. വിജയകുമാര്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുന്ദര്‍, പി.വി. അതികായന് എന്നിവര്‍ പങ്കെടുത്തു.
രാമരാജ്യം പുനഃസ്ഥാപിക്കുക, രാമായണം പാഠ്യവിഷയമാക്കുക, അയോദ്ധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുക, വ്യാഴാഴ്ച അവധി ദിവസമായി പ്രഖ്യാപിക്കുക, ലോക ഹിന്ദുദിനം ആചരിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് രഥയാത്ര.
ശിവരാത്രിക്കാണ് രഥയാത്ര അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് ആരംഭിച്ചത്. രാമേശ്വരത്ത് നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തെത്തി പിന്നീട് രാമനവമി ഹിന്ദു മഹാസമ്മേളനത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: