ഭോപാല്‍: കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി, കുറഞ്ഞ ചിലവില്‍ വിതരണം ചെയ്യാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ലിറ്ററിന് അഞ്ച് പൈസ നിരക്കിലായിരിക്കും വിതരണമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ തുടങ്ങി കഴിഞ്ഞു. ബദരബാനില് രണ്ട് ദിവസത്തെ നദീ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
നിര്‍ഭാഗ്യവശാല്‍ നദികളുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. എന്നാല്‍ പാക്കിസ്ഥാനുമായി ആറ് നദികള്‍ ഇന്ത്യ പങ്കുവയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ മൂന്ന് നദികളിലെ വെള്ളം പൂര്‍ണ്ണമായി പാക്കിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഇതിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായങ്ങളില്ല, മാധ്യമങ്ങളും മൗനം പാലിക്കുന്നു – ഗഡ്ക്കരി ചൂണ്ടിക്കാട്ടി.
രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കുകയും ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഗഡ്ക്കരി പ്രശംസിക്കുകയും ചെയ്തു. നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്കുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവയ്ക്ക് നല്‍കാനുള്ള പദ്ധതിയും നദീവികസന മന്ത്രാലയത്തിന്റെ ആലോചനയിലുണ്ടെന്ന് ഗഡ്ക്കരി വെളിപ്പെടുത്തി.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങളുടെ ചര്‍ച്ചകള്‍ക്കിടെ പാകിസ്ഥാനിലേക്ക് നദീജലം ഒഴുകുന്നതിനെക്കുറിച്ച് ഉത്കണ്ഠയില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ,ഇത് തടയണമെന്ന് ഒരു എം എല്‍ എ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: