കൊച്ചി: സരിത നായര്‍ എഴുതിയതായി പറയപ്പെടുന്ന കത്തും ലൈംഗിക ആരോപണങ്ങളും സോളര്‍ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലല്ലോ എന്ന് സര്‍ക്കാരിനോട് ഹൈകോടതി. ടേംസ് ഓഫ് റഫറന്‍സ് കമ്മീഷന് സ്വയം പരിഷ്കരിച്ചപ്പോഴും കത്തിന്റെ കാര്യം ഉള്‍പ്പെട്ടിരുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കത്ത് പലവട്ടം ചര്‍ച്ചയായി വരുന്നത് പരാതിക്കാരുടെ പ്രതിഛായയെ ബാധിക്കില്ലേയെന്നും ഹൈകോടതി സംശയം പ്രകടിപ്പിച്ചു. ഹരജിയില്‍ സര്‍ക്കാര്‍ വാദം ഇന്ന് പൂര്‍ത്തിയാകും. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സോളാര്‍ കമ്മീഷനില്‍ കക്ഷികളായിരുന്ന സരിതയുള്‍പ്പടെയുള്ള മറ്റ് കക്ഷികളുടെ വാദം അടുത്ത മാസം ഏഴിന് നടക്കും. ശനിയാഴ്ച ഹൈകോടതിക്ക് അവധി ദിനമാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: