തൈത്തീരിയോപനിഷത്ത്-21
ബ്രഹ്മാനന്ദവല്ലി
അഞ്ചാം അനുവാകം
വിജ്ഞാനം യജ്ഞം തനുതേ
കര്‍മ്മാണി തനു ളപിച
വിജ്ഞാനം ദേവാഃ സര്‍വ്വ
ബ്രഹ്മജ്യേഷ്ഠമുപാസതേ വിജ്ഞാനം
ബ്രഹ്മചേദ്വേദ തസ്മാച്ചേന പ്രമാദ്യതി
ശരീരേ പാപ്മനോ
ഹിത്വാ സര്‍വ്വാന്‍ കാമാന്‍ സമശ്നുത
ഇതി തസൈ്യഷ ഏവ ശാരീര
ആത്മായഃ പൂര്‍വ്വസ്യ
വിജ്ഞാനമുള്ളവന് യജ്ഞം ചെയ്യുന്നു. കര്‍മ്മങ്ങളേയും ചെയ്യുന്നു. എല്ലാ ദേവന്മാരും കേമനായ വിജ്ഞാനമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നു. വിജ്ഞാനമാകുന്ന ബ്രഹ്മത്തെ അറിയുകയോ ആ ബ്രഹ്മത്തില്‍നിന്ന് തെറ്റാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ശരീരത്തില്‍ പാപങ്ങളെ ഉപേക്ഷിച്ച് എല്ലാ ആഗ്രഹങ്ങളേയും നന്നായി അനുഭവിക്കുന്നു. ഈ വിജ്ഞാനമയനെയാണ് മനോമയ ശരീരത്തില്‍ ആത്മാവ് എന്ന് പറയുന്നത്.
വിജ്ഞാനം എന്നത് ഇവിടെ വിജ്ഞാനമുള്ളവന് എന്നാണ്. യജ്ഞം വൈദിക കര്‍മ്മങ്ങളേയും കര്‍മ്മം ലൗകിക കര്‍മ്മങ്ങളേയും കുറിക്കുന്നു. വിജ്ഞാനമുള്ളവനേ കര്‍മ്മം ചെയ്യാനാകൂ. എല്ലാറ്റിനും കര്‍ത്താവ് വിജ്ഞാനമയനായതിനാല് വിജ്ഞാനമയ ആത്മാവിനെ ബ്രഹ്മം എന്നുപറയുന്നു.
അഹംബോധമാകുന്ന കര്തൃത്വബുദ്ധിയാണ് വിജ്ഞാനമയന്റെ സ്വരൂപം. ദേവന്മാര് അതിനെ ബ്രഹ്മമായി ഉപാസിക്കുന്നു.
വിജ്ഞാനമയനെ ബ്രഹ്മമായി ഉപാസിക്കുകയും അന്നമയാദികളിലേക്ക് ശ്രദ്ധ പോകാതിരിക്കുകയും ചെയ്താല്‍ ശരീര അഭിമാനം മൂലമുള്ള പാപങ്ങളെല്ലാം തീരും. ദേഹാത്മബുദ്ധി ഇല്ലാതാകുന്നതിനാല്‍ പിന്നെ പാപങ്ങള്‍ ഉണ്ടാകില്ല. അയാള്‍ക്ക് എല്ലാവിധ കാമനകളും അനുഭവിക്കാനാകുന്നു. മനോമയ ശരീരത്തില്‍ സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന ആത്മാവ് വിജ്ഞാനമയനാണ്.
തസ്മാദ് വാ ഏതസ്മാദ്
വിജ്ഞാനമയാത്
അന്യോന്തര
ആത്മാനന്ദമയഃ മതനൈഷ പൂര്‍ണ്ണഃ
സവാ ഏഷ
പുരുഷ വിധഃ തസ്യ പുരുഷ വിധതാം
അന്വയം
പുരുഷവിധഃ തസ്യ പ്രിയമേവ ശിരഃ
മേദോ ദക്ഷിണഃ
പക്ഷഃ പ്രമോദോ ഉത്തരഃ പക്ഷഃ
ആനന്ദ ആത്മാ
ബ്രഹ്മം പുച്ഛം പ്രതിഷ്ഠാ അപ്യേക്ഷ
ശ്ലോകോ ഭവതി.
അങ്ങനെയുള്ള വിജ്ഞാനമയനില്നിന്ന് അന്യവും ഉള്ളിലുള്ളതുമായ ആത്മാവാണ് ആനന്ദമയന്‍. ആനന്ദമയനാല് വിജ്ഞാനമയന്‍ പൂര്‍ണനായിരിക്കുന്നു. വിജ്ഞാനമയന്റെ പുരുഷാകൃതി പോലെ തന്നെയാണ് ആനന്ദമയനും ഇഷ്ടപ്പെട്ടവയെ കാണുന്നതുകൊണ്ടുള്ള ‘പ്രിയം’ തന്നെയാണ് ശിരസ്സ്. പ്രിയപ്പെട്ടത് ലഭിക്കുമ്പോഴുണ്ടാകുന്ന മോദം വലത്തേ ചിറകാണ്. വലിയ ഹര്ഷമായ പ്രമോദം ഇടത്തേ ചിറകാണ്. ആനന്ദം ആത്മാവാണ്. ബ്രഹ്മം പുച്ഛമാണ്. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.
വിജ്ഞാനമയനില്നിന്ന് നേരിട്ട് അതിനുള്ളിലിരിക്കുന്നതാണ് ആനന്ദമയന്‍. അതില്‍ നിറഞ്ഞ് അതിന്റെ പുരുഷരൂപത്തില്‍ തന്നെയാണ് ആനന്ദമയനും. ആനന്ദമയ ആത്മാവ് എന്ന് പറയുന്നത് കാരണമായ പരമാത്മാവിനെയല്ല; കാര്യാത്മാവിനെയാണ്. അത് ആനന്ദവികാരമാണ്. അന്തര്യാമിയായ പരമാത്മാവിന്റെ ഏറ്റവും അടുത്തിരിക്കുന്നതാണിത്. ഈ ആനന്ദം നേരത്തെ പറഞ്ഞ എല്ലാ ആത്മാക്കളിലും വ്യാപിച്ചിരിക്കുന്നു. പ്രിയവും മോദവും പ്രമോദവും ഇതിന്റെ അവയവങ്ങളാണ്. ഇഷ്ടവസ്തുക്കള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമാണ് പ്രിയം. ഇഷ്ടപ്പെട്ടത് കിട്ടുമ്പോള്‍ മോദം. അത് അനുഭവിക്കുമ്പോള്‍ പ്രമോദം. ആനന്ദം എല്ലാറ്റിലും എപ്പോഴും ഉള്ളതിനാല്‍ അതിനെ ആത്മാവായി പറയുന്നു. പരമാത്മാവിലാണ് ആനന്ദത്തിന്റെയും നിലനില്‍പ്പ്. അന്നമയം മുതല്‍ ആനന്ദമയംവരെ അഞ്ച് ആത്മാക്കളെ ക്രമത്തില്‍ പറഞ്ഞത് നമ്മുടെ മനസ്സിനെ പടിപടിയായി ഉയര്‍ത്തി ആത്മാസാക്ഷാത്കാരം നേടാനാണ്. കര്‍ത്താവായ വിജ്ഞാനമയനും ഭോക്താവായ ആനന്ദമയനും ചേര്‍ന്നതാണ് ജീവാത്മാവ്. മനസ്സും പ്രാണനും ശരീരവും കാരണങ്ങളാണ്. പരമാത്മാവ് ഉപാസിയായ അന്തക്കരണത്തോട് ചേര്‍ന്നാല്‍ ആനന്ദമയനായ ജീവാത്മാവായി. ഉപാധി നീങ്ങിയാല്‍ പിന്നെ പരമാത്മാവ് മാത്രം.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍ 9495746977)
പ്രതികരിക്കാൻ ഇവിടെ എഴുതുക: