ലണ്ടന്‍: ചാരനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ബ്രിട്ടനില്‍ അഭയം തേടിയ റഷ്യന്‍ വ്യവസായിയുടെ മരണത്തിലും ദുരൂഹത. നിഖോലായി ഗ്ലുഷ്കോവ് എന്ന വ്യവസായിയെ അയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലമായി കഴുത്തു മുറുകിയപ്പോള്‍ ശ്വാസം മുട്ടിയാണ് ഗ്ലുഷ്കോവ് മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ബ്രിട്ടിഷ് പോലീസിനെ അന്വേഷണത്തിലേക്ക് നയിച്ചത്.
മുന്‍ റഷ്യന്‍ സെര്‍ജി സ്ക്രിപാലിനേയും മകളേയും വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ഈ അന്വേഷണത്തിനു ബന്ധമില്ലെന്നു പറയുന്നുണ്ടെങ്കിലും വ്യവസായിയുടെ മരണത്തിലും റഷ്യക്കു പങ്കുണ്ടെന്ന സംശയത്തില്ത്തന്നെയാണ് പോലീസ്. ഗ്ലുഷ്കോവിനെതിരെ റഷ്യയിലെ എയര്‍ലൈന്‍ കമ്പനിയായ എയ്റോഫ്ളോട്ട് നല്കിയ കേസിലെ വിചാരണ ലണ്ടനിലെ കോടതിയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് ഗ്ലുഷ്കോവ് കൊല്ലപ്പെട്ടത്.
2017ല്‍ ഈ കേസില്‍ റഷ്യയില്‍ നടത്തിയ വിചാരണയില്‍ ഗ്ലുഷ്കോവിനെ കുറ്റക്കാരനെന്നു കണ്ട് എട്ടു വര്‍ഷം തടവിനു വിധിച്ചതാണ്. എന്നാല്‍ പിന്നീട് ഇയാള്‍ ബ്രിട്ടനില്‍ അഭയം തേടി. കേസ് ലണ്ടനിലെ കോടതിയിലേക്കു മാറി. കഴിഞ്ഞ തിങ്കളാഴ്ച ഗ്ലുഷ്കോവ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ രാവിലെ കോടതിയില്‍ എത്തിയില്ല. വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: