ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്ല്യയെ വിട്ടുകിട്ടാനുള്ള ഹര്‍ജിയില്‍ വാദം തുടരുന്നു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ. ഇന്ത്യയിലെ ബാങ്കുകള്‍ സകല ചട്ടങ്ങളും ലംഘിച്ചാണ് മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പകള്‍ നല്‍കിയതെന്ന് വ്യക്തമാണെന്ന് ജഡ്ജി എമ്മ ആര്‍ബുത്നോട്ട് വാദത്തിനിടെ ചൂണ്ടിക്കാട്ടി.
കേസ് ആകെ കുഴഞ്ഞു മറിഞ്ഞതാണ്. പല കഷണങ്ങളായ തെളിവുകള്‍ ചേര്‍ത്തു വച്ചാലേ തട്ടിപ്പിന്റെ പൂര്‍ണ്ണ ചിത്രം ലഭിക്കൂ. കുറച്ചു മുന്‍പു വരെ ചിത്രം എനിക്ക് വ്യക്തമായിരുന്നില്ല. ഇപ്പോള്‍ കുറേക്കൂടി വ്യക്തമാണ്. സ്വന്തം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. ജഡ്ജി പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട ചില ബാങ്ക് ഉദ്യോഗസ്ഥരെപ്പറ്റി ഇന്ത്യന്‍ അധികൃതര്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ എത്തി വിശദീകരിക്കേണ്ടിവരുമെന്നാണ് സൂചന. മല്ല്യക്കെതിരെ ഗൂഢാലോചനക്കുറ്റം ഉള്ള സാഹചര്യത്തിലാണിത്.
ഇരുപതോളം ബാങ്കുകള്‍ക്ക് 90,000 കോടി കുടിശക വരുത്തിയാണ് മല്ല്യ മുങ്ങിയത്. തെളിവുകള്‍ കഴമ്പില്ലാത്തതാണെന്ന മല്ല്യയുടെ വാദം ഇന്ത്യക്കു വേണ്ടി ഹാജരായ മാര്‍ക്ക് സമേഴ്സ് തള്ളി. പ്രഥമദൃഷ്ട്യാ തന്നെ തട്ടിപ്പുകള്‍ക്ക് തെളിവുണ്ടെന്ന് സമേഴ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: