തിരുവനന്തപുരം: ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടാത്ത യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കേസ് സിബിഐ അന്വേഷണത്തിന് വിടാത്തതിന് പിന്നില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം ഒ.രാജഗോപാല്‍ പറഞ്ഞു.
ജയകൃഷ്ണന്മാസ്റ്റര്വധം സമാനതകളില്ലാത്ത ക്രൂരസംഭവമാണ്. ടി.പി ചന്ദ്രശേഖരന് വധത്തെതുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്തുന്നതും ഒളിപ്പിക്കുന്നതും നിരപരാധികളെ പ്രതികളാക്കുന്നതുമടക്കമുള്ള രീതികള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായിരുന്നു. ടി.പി വധക്കേസില്‍ അറസ്റ്റിലായ പ്രൊഫഷണല്‍ കൊലയാളി ജയകൃഷ്ണന്മാസ്റ്ററുടെ വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ പിടിച്ചിട്ടില്ല എന്നത് വ്യക്തമാക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ജയകൃഷ്ണന്മാസ്റ്ററുടെ മാതാവും ബിജെപി ഭാരവാഹികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കണ്ട് സിബിഐ അന്വേഷണം എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ എല്ലാം തലയാട്ടി സമ്മതിച്ച മുഖ്യമന്ത്രി പിന്നീട് അനങ്ങിയിട്ടില്ല.
ടിപിയുടെ കൊലപാതകത്തെ തുടര്‍ന്ന് കാണിച്ച ശുഷ്കാന്തി പൂര്‍ണമായി ശരിയായിരുന്നുവെങ്കില്‍ ജയകൃഷ്ണന് മാസ്റ്ററുടെ വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും വ്യഗ്രതകാട്ടിയേനെ. എന്നാല്‍ അതുണ്ടായില്ല. കേന്ദ്രത്തിലെ സോണിയ കോണ്‍ഗ്രസും കാരാട്ടിന്റെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള അച്യുതണ്ട് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന താല്പര്യങ്ങള് സംരക്ഷിക്കുന്ന നിലപാടാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടി നേതാക്കന്മാര് കൈക്കൊള്ളുന്നത്. പ്രണബ്കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കരുതെന്ന് ആദര്‍ശധീരരായ മാര്‍ക്സിസ്റ്റുപാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പാര്‍ട്ടി നിലപാട് പ്രണബിനനുകൂലമായത് ഉദാഹരണമാണ്.
പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കി കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്നതാണ് മാര്ക്സിറ്റുപാര്ട്ടിയുടെ നിലപാട്. ഇതിനു പ്രത്യുപകാരമായി മാര്‍ക്സിസ്റ്റുനേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അത് ലാവ്ലിനായാലും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതായാലും നേതാക്കളെ സംരക്ഷിക്കുന്ന വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിന് അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നും അക്രമരാഷ്ട്രീയം എങ്ങനെ രാഷ്ട്രീയമുതലെടുപ്പിന് പ്രയോജനപ്പെടുത്താമെന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന്റെ സമീപനമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറഞ്ഞത് പിടിയിലായത് പരല്മീനുകള് മാത്രമാണെന്നും വന്‍സ്രാവുകള്‍ പിടിയിലാവുമെന്നുമാണ്. ഒരു സ്രാവും പിടിയിലായില്ല. സ്രാവുകളെ വലയിലാക്കേണ്ട എന്ന തീരുമാനമാണുണ്ടായത്. ആ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിന്റെ അന്വേഷണത്തിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്ജില്ലാപ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, സംസ്ഥാന ഭാരവാഹികളായ കെ.ആര്.ഉമാകാന്തന്‍, പി.രാഘവന്, പി.കെ.വേലായുധന്, ജോര്‍ജ്ജ്കുര്യന്‍, സി.ശിവന്‍കുട്ടി, ജെ.ആര്.പത്മകുമാര്‍, പത്മിനി ടീച്ചര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, ബിജെപി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് കരമന ജയന്, ജറനല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: