അരൂര്‍: തുറവൂര്‍ – ചാവടി റോഡില്‍ നടീപറമ്പില് സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറിനു സംരക്ഷണ വേലിയില്ല. പ്രദേശത്തെ സ്കൂളുകളില്‍ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇതു വഴി യാത്ര ചെയ്യുന്നത്.
കൈ തൊടാവുന്ന നിലയിലാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി,സ്വകാര്യ ബസുകളുള്‍പ്പെടെ അനവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. വാഹനങ്ങള്‍ വരുമ്പോള്‍ വിദ്യാര്ഥികളുള്പ്പെടെയുളള കാല്‍നട യത്രക്കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ മുട്ടുന്ന നിലയിലാണ്.
കുത്തിയതോട് കെഎസ്ഇബി സെക്ഷന്റെ കീഴിലാണ് ട്രാന്‍സ്ഫോര്‍മര്‍. സെക്ഷനു കീഴില്‍ ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളിലാണ് വേലിയില്ലാത്ത നിരവധി ട്രാന്‍സ്ഫോര്‍മറുകളുണ്ട്. ഇവയ്ക്ക് സംരക്ഷണ വേലി പണിയണമെന്നാണ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: