ന്യൂദല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി കോടതിയിലേക്ക്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സ്വാമി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ സ്വാമിയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന് തള്ളിയിരുന്നു.
നാഷണല്‍ ഹെറാള്‍ഡിന് കോണ്‍ഗ്രസ് 90 കോടി വായ്പ അനുവദിച്ചത് അനധികൃതമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് സ്വാമിക്കു നല്കിയ നാലുപേജുള്ള മറുപടിയില്‍ കമ്മീഷന് വ്യക്തമാക്കി. കോണ്‍ഗ്രസ് ഏതെങ്കിലും വിധത്തിലുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതായി സ്വാമിക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന് പറഞ്ഞു.വര്‍ത്തമാനപത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കി കമ്മീഷന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ കമ്മീഷന് ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: