എടത്വാ: പതിറ്റാണ്ടുകള്‍ പിന്നിട്ട നീരേറ്റുപുറം കടിവെള്ളപദ്ധതി നോക്കുകുത്തി, തെക്കേ തലവടിയില്‍ ശുദ്ധജലക്ഷാമം രൂക്ഷം. പ്രതിഷേധത്തെ തുടര്‍ന്ന് ജലഅഥോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
നടപടി ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ്. നീരേറ്റുപുറം കുടിവെള്ള പ്ലാന്റ് സ്ഥിതിചെയ്യുന്ന പദ്ധതി പഞ്ചായത്തിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനും പൊതുടാപ്പുകളും മണ്ണടിഞ്ഞു. ഇതുമൂലം പമ്പിങ് ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കാലഹരണപ്പെട്ട പൈപ്പ് ലൈന്‍ സമാന്തരമായി പുതിയ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ ഉള്‍ഗ്രാമങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുകയുള്ളൂ. കേന്ദ-സംസ്ഥാന ജലവിഭവ വകുപ്പ് സമാന്തര പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്തതാണ് പൈപ്പ് സ്ഥാപിക്കല്‍ നീളുന്നത്.
ഇതുമൂലം തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡിലും ശുദ്ധജലം കിട്ടാകനിയായി മാറി. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരുതുള്ളി ശുദ്ധജലം പോലും ലഭിക്കാറില്ലെന്ന് ഗ്രാമവാസികള്‍ പരാതിപ്പെടുന്നു.
തെക്കേ തലവടിയില്‍ ശുദ്ധജലക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സ്ത്രീകളേയും കുട്ടികളേയും പങ്കെടുപ്പിച്ച് ജലഅതോറിറ്റി ഓഫീസ് ഉപരോധിക്കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായി. പൈപ്പ് ലൈന്റെ അറ്റകുറ്റപണി യുദ്ധകലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി തെക്കേ തലവടിയില്‍ ശുദ്ധജലം എത്തിക്കാന്‍ വേണ്ട നടപടി പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി.
എടത്വാ അസ്സി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പ്രസാദ് കുര്യന്, ഓവര്‍സിയര്‍ വി. ശശികുമാര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: