ചെങ്ങന്നൂര്‍: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരക്കിട്ട സമ്പര്‍ക്ക യാത്രകളായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടേത്. രാവിലെ വെന്മണിയിലെ വീട്ടില്‍ നിന്നും 6.30 മണിയോടെ ഇറങ്ങി മുനിസിപ്പാലിറ്റി, പുലിയൂര്, മുളക്കുഴ, ചെന്നിത്തല, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലായി വിവിധ യോഗങ്ങളിലും, ക്ഷേത്ര ചടങ്ങുകളിലും, വിവാഹങ്ങളിലും പങ്കെടുക്കുകയും മരണ വീടുകളില്‍ എത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തിയ യുവസമൂഹത്തോട് അദ്ദേഹം സംവദിച്ചു. യുവസമൂഹം തന്നോട് പങ്കുവച്ചത് സംസ്ഥാനത്തെയും, ചെങ്ങന്നൂരെയും തൊഴിലില്ലായ്മയുടെ രൂക്ഷതയാണെന്നും, അതു മാറ്റാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇത്തരം തൊഴില്‍മേളകളില്‍ പങ്കെടുക്കാനെത്തുന്ന ഈ യുവസാഗരം സമൂഹം ശരിയായ ദിശയില്‍ യാത്ര ചെയ്യുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ 10,00 പേര് ഒരുമിച്ചു ജോലി ചെയ്യുന്ന ഒരു സ്ഥാപനമെങ്കിലും തുടങ്ങാന്‍ കഴിഞ്ഞ കാലങ്ങള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ ശ്രമിക്കാതിരുന്നത് യുവാക്കളോട് കാട്ടിയ കൊടിയ വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുളക്കുഴ ഗന്ധര്‍വ്വ മുറ്റം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: