ബീജിങ്: ലീ കെക്വിയാങ്ങ് വീണ്ടും ചൈനയുടെ പ്രധാനമന്ത്രിയാവും. അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി ലീയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്കി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം പ്രധാനമന്ത്രിയെന്ന നിയലിയില് ലീ വഹിച്ചിരുന്ന പല ചുമതലകളും വെട്ടിക്കുറച്ചാണ് വീണ്ടും നിയമിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ലീക്ക് 2964 വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിര്‍ത്തത് രണ്ടുപേര്‍ക്കു മാത്രം.
പ്രധാനപ്പെട്ട ചുമതലകള്‍ പലതും ഇത്തവണ പ്രസിഡന്റ് ഷി ജിന്‍പിങ്ങ് സ്വയം ഏറ്റെടുത്തു. ആജീവനാന്തം പ്രസിഡന്റായി ഇരിക്കാന്‍ ജിന്‍പിങ്ങിന് അനുവാദം നല്കുന്ന ഭരണഘടനാ ഭേദഗതിക്കു ശേഷം ചേര്‍ന്ന പാര്‍ലമെന്റ് ജിന്‍പിങ്ങിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി.
പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം, സാമ്പത്തിക പരിഷ്കാരങ്ങളുടെയും വ്യവസായങ്ങളുടേയും ചുമതല എന്നിവ പ്രധാനമന്ത്രിയില്‍ നിന്നു മാറ്റി പ്രസിഡന്റിനു നല്കി.
അഴിമതി വിരുദ്ധനീക്കത്തിനു നേതൃത്വം നല്കുന്ന കമ്മീഷന്റെ ഡയറക്ടറായി യാങ് സിയോഡുവിനെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: