ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ റഫറീയിങ്ങിനെ ക്കുറിച്ച് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കുമെന്ന് ബംഗളൂരു എഫ് സി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് അടുത്ത സീസണ് മുതല്‍ വീഡിയോ അസിസ്റ്റന്‍ഡ് റഫറീസ് (വിഎആര്‍) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടപ്പാക്കണമെന്ന് ഫെഡറേഷനോട് ആവശ്യപ്പെടും.
ഫൈനലില്‍ ഉദാന്ത് സിങ്ങിന്റെ ഗോള്‍ അനുവദിക്കാതിരുന്നത് തെറ്റായ തീരുമാനമാണ്. ഉദാന്ത് ഓഫ് സൈഡ് അല്ലായിരുന്നിട്ടും റഫറി ചുവപ്പ് കൊടിയുയര്‍ത്തി. ബോക്സിനുള്ളില്‍ നിഷു കുമാറിനെ ഇനിഗോ കാള്ഡ്രണ് വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നതും തെറ്റായിപ്പോയെന്ന് ജിന്‍ഡാല്‍ ആരോപിച്ചു.
ഫൈനലില്‍ ബംഗളൂരുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന് എഫ് സി കിരീടം നേടി. ഇത് രണ്ടാം തവണയാണ് അവര്‍ ഐഎസ്എല്‍ ചാമ്പ്യന്മാരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: