കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഏഴാം പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തടി വഴിപാട് സമര്‍പ്പിക്കാന്‍ ഭക്തജനതിരക്ക്. ബുധനാഴ്ചയാണ് ക്ഷേത്രത്തിലെ ഏഴാം പൂജ. ഉത്സവം കഴിഞ്ഞ് ഏഴാം പൂജ വരെയുള്ള ദിവസങ്ങളിലാണ് തടിവഴിപാട് സമര്‍പ്പണം.
ആള്‍രൂപങ്ങളും അംഗരൂപങ്ങളുമാണ് തടിവഴിപാടായി സമര്‍പ്പിക്കുന്നത്. പതിനഞ്ചോളം വരുന്ന സാധനങ്ങള്‍ ചേര്‍ത്ത അരിമാവ് കവുങ്ങിന് പാളയിലാക്കി മണ്ണിനടിയിലിട്ട് ചുട്ടാണ് തടി തയ്യാറാക്കുന്നത്.
എള്ള്, ചുക്ക്, ജീരകം, കശുവണ്ടി, ഉണക്ക മുന്തിരി, നെയ്യ്, ചെറുതേന്‍, ഈന്തപ്പഴം, ശര്‍ക്കര, ഏത്തപ്പഴം, പൂവന്‍പഴം, ഞാലിപ്പൂവന് പഴം, കദളിപഴം, പഞ്ചസാര തുടങ്ങിയവ ചേര്‍ത്താണ് അരിമാവ് കുഴയ്ക്കുന്നത്.
പാളയില്‍ ചുട്ടെടുത്ത് അലങ്കരിച്ചെടുത്ത് കോല്‍ത്തിരികള്‍ കത്തിച്ച് ചെണ്ടയുടെ താളത്തിനൊത്ത് ചുവട് വച്ചാണ് തടിസമര്പ്പണ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: