ചെങ്ങന്നൂര്‍: കേടുകുളഞ്ഞി ശ്രീനാരായണ ധര്മ്മമഠത്തിലെത്തി പ്രാര്‍ത്ഥനയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന് പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഗുരുദേവ ദര്‍ശനങ്ങളില്‍ ആഴത്തില്‍ പഠനം നടത്തിയതിന് പി.എസ് ശ്രീധരന് പിള്ളയെ ശിവബോധനന്ദ സ്വാമി അനുഗ്രഹിച്ചു.
തുടര്‍ന്ന് ക്രിസ്ത്യന്‍ കോളജില്‍ സംഘടിപ്പിച്ച ‘ഹരിത സംവാദത്തില്‍ ‘പങ്കെടുത്ത് കുട്ടികളുമായി ആശയവിനിമയം നടത്തി. ബിജെപി കഴിയാവുന്നത്ര തുണികൊണ്ടുള്ള പ്രചരണ ബാനറുകളും മറ്റും ഉപയോഗിക്കുന്നവയില്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാനുസൃതമായി എല്ലാവരും ഒത്തുചേര്‍ന്ന് തീരുമാനമെടുത്താല്‍ പ്രകൃതിയേ നാളേക്ക് വേണ്ടി കരുതി വക്കാന്‍ നമുക്ക് സാധിക്കുമെന്നും ഓര്‍മ്മിപ്പിച്ചു. ഉച്ചതിരിഞ്ഞ് പുത്തന്‍കാവ് ദേവീക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കു ചേര്‍ന്നതിനു ശേഷം, തിരുവല്ലയില്‍ മര്‍ത്തോമാ സഭാ ആസ്ഥാനത്തെത്തി ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.
പറയരുകാല ക്ഷേത്രം, വണ്ടിമല ദേവസ്ഥാനം, വടശ്ശേരിക്കാവ് ക്ഷേത്രത്തിലെ പടയണി തുടങ്ങി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. ഇടവേളകളില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവാഹ വീടുകളിലും, മരണാനന്തര ചടങ്ങുകളിലും പങ്കുകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: