പാലക്കാട്: വാളയാറില്‍ വന്‍ മയക്കുമരുന്നു വേട്ട. 40 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പേരൂര്‍ ഊരകം സ്വദേശി രാജേഷി (47)നെയാണ് കാറില്‍ കടത്തിയ 36കിലോ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.
ഇന്നലെ രാവിലെ എക്സൈസ്പരിശോധനയിലാണ് കാര്‍ പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു. കഞ്ചാവ് ലായിനി രൂപത്തിലാക്കി മിശ്രിതം ചേര്‍ത്ത് ഹാഷിഷ് ഓയിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാണ് കടത്തിയത്.
അസി. കമ്മീഷണര്‍ എം.എസ്. വിജയന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: