ന്യൂദല്‍ഹി: മൂന്നു വര്‍ഷത്തിനിടെ 330 പാക്കിസ്ഥാനികളേയും 1770 ബംഗ്ലാദേശികളേയും ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫോറിന് നാഷണല്‍ സെക്ഷന്‍3(2)(സി) ഫോറിനേഴ്സ് ആക്ട് 1946 പ്രകാരം നിയമവിരുദ്ധമായി ഇന്ത്യയില്‍ തുടരുന്നവരേയാണ് നാടുകടത്തിയത്. ഇതു പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇതുവരെ 330 പാക്കിസ്ഥാനികളും 1770 ബഗ്ലാദേശി പൗരന്മാരേയും വിവിധ കാരണങ്ങളാല്‍ നാടുകടത്തിയിട്ടുണ്ടെന്ന് എഴുതി തയ്യാറാക്കി നല്കിയ മറുപടിയില്‍ റിജ്ജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: