കണ്ണൂര്‍: പി.ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമാണെന്ന് ആരോപണ വിധേയനായ പുത്തന്‍കണ്ടത്തെ എം.പ്രനൂപ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നത് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമാണെന്നും പ്രനൂപ് പറഞ്ഞു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് ആരോപിക്കുന്ന വ്യക്തമയാണ് പ്രനൂപ്. തന്റെ അച്ഛനെ കൊലപ്പെടുത്തിയ സിപിഎം സംഘം മൃതദേഹം സംസ്കരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പ്രനൂപ് പറയുന്നു. നിരവധി തവണ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി. സിപിഎമ്മുകാരന് രവീന്ദ്രന് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് തന്നെ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ രണ്ട് പോലീസുകാരുടെ സുരക്ഷയില്‍ താന്‍ വീട്ടിലായിരുന്നുവെന്ന് പ്രനൂബ് പറഞ്ഞു.
തന്നെ എല്ലാ പോലീസ് സ്റ്റേഷനിലും പരിചയപ്പെടുത്തുക പൂര്‍ണ്ണമായും നാട് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആര്‍എസ്എസ്, ബിജെപി നേതൃത്വം ഉള്‍പ്പെട്ടു എന്ന് പറയുന്നതും കള്ളമാണ്. തനിക്കെതിരായ ആരോപണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രനൂപ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്ന വിവരമാണ് വിവാദമായത്. അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് എങ്ങിനെയാണ് ചോര്‍ന്നതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതീവ രഹസ്യമായ റിപ്പോര്‍ട്ട് പോലും കൈമാറാന്‍ സാധിക്കാത്ത വിധത്തില്‍ കേരളത്തിലെ പോലീസ് സംവിധാനം രാഷ്ട്രീയവല്ക്കരിക്കപ്പെടതായും റിപ്പോര്‍ട്ട് ചോര്‍ച്ചയെ കാണുന്നുണ്ട്. കീഴാറ്റൂര്‍ ബൈപ്പാസ് വിഷയം, കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധം എന്നീ വിഷയങ്ങളില്‍ പ്രതിരോധത്തിലായ സിപിഎം ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ക്വട്ടേഷന്‍ വിവാദമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: