തലശ്ശേരി: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ് ആര്.സി.ബൈജു മുമ്പാകെ ആരംഭിച്ചു. കോടിയേരി ഈങ്ങയില്‍ പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബു(40)വിനെയാണ് ആറംഗ സിപിഎം സംഘം മാരകായുധങ്ങളുമമായി വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ സുമ, സഹോരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
2008 മാര്‍ച്ച് 7 ന് രാവിലെ പത്തരയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരും മൂഴിക്കര സ്വദേശികളുമായ കാട്ടില്‍ പറമ്പത്ത് മക്കാടന്‍ അഭിനേഷ്, വേലാണ്ടി ഷിബു, കാണിവയല്‍ വി.പി.സജീഷ്, കുനിയില്‍ മനോജ്, വട്ടക്കണ്ടി വി.റിഗേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ആറാം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്
വാഴയില്‍ കേളോത്ത് ഹരിദാസന്റെ പരാതിപ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. കാര്‍ത്യായനി, വിജില ഉള്‍പ്പെടെ എട്ട് സാക്ഷികളെ പ്രോസിക്യൂഷന് ഭാഗത്ത് വിസ്തരിച്ചിട്ടുണ്ട്
ഡോ.ഉന്മേഷ്, പോലീസ് ഓഫീസര്‍മാരായ വി.പി.സുരേന്ദ്രന് എം.വി.സുകുമാരന്‍, പി.ദിലീഷ്, ഷാജി, സുഗുണന് തുങ്ങി 54 പേരാണ് പ്രോസിക്യൂഷന് സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ: ബിനിഷയും പ്രതികള്‍ക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീധരനുമാണ് ഹാജരാവുന്നത്. സാക്ഷി വിസ്താരം ഈ മാസം 26 മുതല്‍ വീണ്ടും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: