കണ്ണൂര്‍: ചുവപ്പ് ജിഹാദി ഭീകരതയ്ക്കെതിരെ ഭാരതീയ വിചാര കേന്ദ്രം 22 ന് ‘ജാഗ്രത’ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രീയ അതിക്രമത്തിന്റെയും ജിഹാദി ഭീകരവാദത്തിന്റെയും താവളമെന്ന നിലയില്‍ ദേശീയതലത്തില്‍ കേരളത്തെക്കുറിച്ച്, വിശിഷ്യാ കണ്ണൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ ഒരു വിഷയത്തിന്റെ സാമൂഹ്യ രാഷ്ട്രീയ തലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല രാഷ്ട്രീയ എതിരാളികളായാണ് ജനാധിപത്യത്തില്‍ കാണേണ്ടത്. ഈ ജനാധിപത്യ മര്യാദയില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്ഥമായി ഉന്മൂലനത്തിന്റെ കഠാര രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് രാഷ്ട്രീയമെന്ന് ദിനംതോറും വ്യക്തമാക്കപ്പെടുന്നു. ജിഹാദി ഭീകരവാദത്തെയും ഇക്കൂട്ടര്‍ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നു എന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം. കാശ്മീരിലും ഐഎസിലും ഭീകരരെ കയറ്റുമതി ചെയ്യുന്ന ഇടങ്ങളായി നമ്മുടെ ഗ്രാമങ്ങള്‍ മാറുന്നു. ചുവപ്പ് ജിഹാദി ഭീകരര്‍ക്കെതിരായ ആശയ പോരാട്ടത്തിന്റെ ആവശ്യകതയാണ് ഭാരതീയ വിചാരകേന്ദ്രം ഉയര്ത്തിപ്പിടിക്കുന്നുത്.
രാവിലെ 10 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ഹന്‍സ് രാജ് ആഹിര്‍ ഉദ്ഘാടനം ചെയ്യും.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക മോണിക്ക അറോറ, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി.എന്‍.സരസു, രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന് എന്നിവര്‍ വിഷയം അവതരിപ്പിക്കും.
ഭാരതീയ വിചാരകേന്ദ്രം കണ്ണൂര്‍ ജില്ലാ സമിതി വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ശിവദാസന്‍, ജില്ലാ സമിതിയംഗം ഭാഗ്യശീലന്‍ ചാലാട്, ജില്ലാ ട്രഷറര്‍ എസ്.അനില്‍ കുമാര്‍, ജയനാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: