ന്യൂദല്‍ഹി: ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ തൊഴിലാളി ഹര്‍ജിത് മാസിഹ് സുരക്ഷിതമായി കസ്റ്റഡിയിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മാസിഹിനെ പീഡിപ്പിച്ചെന്ന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ലമെന്റിലും ഈ കാര്യങ്ങള്‍ താന്‍ വ്യക്തമാക്കിയിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ സുഷമ പറഞ്ഞു.
നേരത്തെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ 2014ല്‍ ഇറാഖിലെ മുസോളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സുഷമ വ്യക്തമാക്കിയിരുന്നു.
കൂട്ടശവക്കുഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥനങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടത്. 2014ല്‍ മൊസൂള്‍ നഗരം ഐഎസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവേയാണ് തീവ്രവാദികളുടെ പിടിയിലായത്. നിരവധി തവണ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇവരെ കണ്ടെത്തുന്നതിനായി ഇറാഖിലേക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
40 പേരെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്പിന്നീട് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ബംഗ്ലാദേശികളില്‍ നിന്നുള്ളവരുടെ കൂടെ മുസ്ലീമായി വേഷം മാറിയാണ് രക്ഷപ്പെട്ടത്. ഇതിനുള്ള തെളിവുകള്‍ കൊല്ലപ്പെട്ടവരുടെ കമ്പനിയുടമ തന്നിട്ടുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: