ഐഎസുകാര്‍ തട്ടിക്കൊണ്ടുപോയ 39 പേരും ജീവനൊടെയുണ്ടെന്നാണ് ഇറാഖി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ധരിച്ചിരുന്നതും അങ്ങനെ തന്നെ. ഏതാനും മാസം മുന്‍പാണ് സംശയം ഉടലെടുത്തത്.
കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ എടുത്തു നല്‍കണമെന്ന് ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് കാരണം. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ഡിഎന്‍എ ശേഖരിച്ച് ഇറാഖിലേക്ക് അയക്കുകയും ചെയ്തു, അതിന്റെ ഫലം വന്നതോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമായത്.
മൃതദേഹങ്ങള്‍ കൂട്ടത്തോടെ മൂടിയതെന്ന് കരുതുന്ന കുഴികളില്‍ ഡീപ് പെനിട്രേറ്റിങ് റഡാറുകള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. അതിശക്തമായ വൈദ്യുത കാന്ത തരംഗങ്ങള്‍ ഭൂമിക്കടിയിലേക്ക് കടത്തിവിട്ട് അവയുടെ പ്രതിഫലനം അളന്നാണ് ഉള്ളിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നത്.
കുഴിമാടം ബദോഷിലാണ് കണ്ടെത്തിയത്. ഇതില്‍ നീണ്ട മുടികളും ഇറാഖികളുടേതല്ലാത്ത ഷൂസുകളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: