തിരുവനന്തപുരം: യൂണിയനിലെ കൊഴിഞ്ഞ്പോക്ക് തടയാന്‍ സമരത്തിന് ഇറങ്ങിയ കെഎസ്ആര്‍ടിസിയിലെ സിപിഎം തൊഴിലാളി സംഘടന നാണംകെട്ട് പിന്മാറി. ജീവനക്കാരില്ലാതെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിനാല്‍ കോര്പ്പറേഷന് കനത്ത നഷ്ടവും.
ഒരാഴ്ചയായി ചീഫ് ഓഫീസിനു മുന്നില്‍ വ്യക്തമായ ആവശ്യങ്ങള്‍ ഇല്ലാതെ കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തിവരികയായിരുന്നു. ട്രേഡ് യൂണിയന് നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു സമരം. നോട്ടീസ് നല്കി 15 ദിവസത്തിനകം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയത് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാത്രമാണ് പ്രത്യക്ഷ സമരം.
എന്നാല്‍ ചീഫ് ഓഫീസില്‍ ആറിന് ആരംഭിച്ച സമരത്തിന് നോട്ടീസ് നല്‍കിയത് 12ന.് നിയമപരമായി നോട്ടീസ് നല്കിയപ്പോള് 15 ദിവസത്തിനകം ചര്‍ച്ച ചെയ്യാമെന്ന് എംഡി മറുപടിയും നല്കി. ഇതോടെ വെട്ടിലായത് യൂണിയന് നേതാക്കള്‍.
ഗതാഗതവകുപ്പിന് മന്ത്രി ഉണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയുടെ സമ്മതം വേണം. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതിയും നല്‍കിയില്ല.
ഒടുവില്‍ സിഐടിയു യൂണിയന് ഇടപെട്ട് ഗതാഗതമന്ത്രിയുമായി വഴിപാട് ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്. കെഎസ്ആര്‍ടിസിയിലെ ഏത് ചര്‍ച്ചയ്ക്കും എംഡിയുടെ സാന്നിധ്യം അനിവാര്യമാണ്. എംഡി ഹേമചന്ദ്രന് സ്വകാര്യ ആവശ്യത്തിനായി സംസ്ഥാനത്ത് പുറത്തായതിനാല്‍ ചര്ച്ചയ്ക്കെത്തിയതുമില്ല.
സൂശീല്‍ ഖന്ന റിപ്പോര്‍ട്ടു പ്രകാരം മൂന്ന് മേഖല ഓഫീസുകള്‍ അടിയന്തരമായി തുറക്കണമെന്നായിരുന്നു ഒന്നാം ദിവസത്തെ ആവശ്യം. ഈ നിര്‍ദ്ദേശം ഉടനടി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ എംഡി യൂണിയന് നേതാക്കളെ അറിയിച്ചിരുന്നു. വിവരം പുറത്തായതോടെ ഈ ആവശ്യത്തില്‍ നിന്ന് പിന്മാറി.
രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ അടിയന്തരമായി സ്ഥലം മാറ്റണമെന്നായി രണ്ടാം ദിവസത്തെ ആവശ്യം. ഇവരെ ഇനി ചീഫ് ഓഫീസീല്‍ കയറ്റില്ലെന്നും ഭീഷണിമുഴക്കി.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ ഒന്ന് കഴിഞ്ഞ് ആലോചിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തില്‍ ഓരോ ദിവസവും ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാതെ സമരം അവസാനിപ്പിച്ചു.
സമരത്തെ തുടര്‍ന്ന് ജീവനക്കാരില്ലാതെ 200ല്‍ അധികം ഷെഡ്യൂളുകളാണ് റദ്ദാക്കേണ്ടതായി വന്നു. കൂടാതെ സമരക്കാര്‍ സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസ്സുകളില്‍ യാത്ര ചെയ്ത് നഷ്ടവും വരുത്തി വച്ചു.
സാധാരണ ഇത്തരം ബസുകളില്‍ ഒരേ സമയം അഞ്ചില്‍ക്കൂടുതല്‍ കെഎസ്ആര്‍ടിസി പാസ് അനുവദിക്കില്ല. എന്നാല്‍ പതിനഞ്ചോളം പേര് ഒരേ സമയം വിദൂര സ്ഥലങ്ങളില്‍ നിന്നും പാസ് ഉപയോഗിച്ച് സമരത്തിനെത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോര്‍പ്പറേഷനിലെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാലായിരത്തോളം പേര് സിഐടിയു യൂണിയന് വിട്ടിരുന്നു. കൂടുതല്‍ അംഗങ്ങളുടെ കൊഴിഞ്ഞ് പോക്കിന് സാധ്യതയുള്ളതിനാലാണ് ഗത്യന്തരമില്ലാതെ സര്‍ക്കാരിനെതിരെ ഭരണകക്ഷി യൂണിയന് സമരത്തിനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: