തിരുവനന്തപുരം: ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിൽ വ്യാപകായി ഉൽപ്പാദിപ്പിക്കുന്ന ഫലമാണ് ചക്കയെന്നും, എന്നാൽ സംസ്ഥാനത്തിന് ഇതുവരെ ചക്കയുടെ ഗുണഫലങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പലതരം ചക്കകളാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. കീടനാശിനിയോ രാസവള പ്രയോഗമോ കൂടാതെയാണ് ഇവയെല്ലാം വളരുന്നത്. അതിനാൽ കേരളത്തിലെ ചക്ക ജൈവഗുണമുള്ളതാണെന്നും, പോഷകമൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കാർഷിക വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ചക്കയുടെയും ചക്കയിൽ നിന്നുണ്ടാക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലൂടെയാണ് 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: