കൊച്ചി: സര്‍വകലാശാലകളിലും വിവിധ വിദ്യാഭ്യാസവകുപ്പിലും ഇ-ഗവേണന്‍സിന്റെ പേരില്‍ വന്‍ അഴിമതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ. ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റിലും കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഇ-ഗവേര്‍ണന്‍സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്, കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടാക്കുന്നതുമാണ്. 2018 മാര്‍ച്ച് ആറിനാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്. ചെലവില്ലാത്ത സംവിധാനമുണ്ടായിരിക്കെ സ്വകാര്യ കമ്പനിക്ക് ലാഭം കൊയ്യാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം ശക്തമാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം മോണിറ്റര്‍ ചെയ്യാന്‍ തയ്യാറാക്കിയ ഐഡിയ, മെസേജ് തുടങ്ങിയ സോഫ്റ്റ്വെയറുകള് ഏകീകരിച്ച് നടപ്പാക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി ) 2010-ല്‍ കെല്‍ട്രോണിനെ ചുമതല ഏല്‍പ്പിച്ചു. ഇതിനായി 245 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇങ്ങനെ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ സോഫ്റ്റ്വെയറില് എന്തെങ്കിലും പരിഷ്കാരമോ പുതുക്കലോ വേണമെങ്കില്‍ എന്‍ഐസി ചെയ്തു തരുമെന്നും സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഡിഡിഎഫ്എസ് എന്ന മറ്റൊരു പേരില്‍ ഒരു സ്വകാര്യ കമ്പനി കെല്‍ട്രോണ്‍ വഴി സോഫ്റ്റ്വെയര് സര്‍ക്കാരിന് വിതരണം ചെയ്യുകയായിരുന്നു. അതായത്, കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച് കെല്‍ട്രോണ്‍ ഇടനിലക്കാരനായിനിന്ന് നടത്തിയ ദുരൂഹ ഇടപാട്.
ഡിഡിഎഫ്എസിന്റെ സോഫ്റ്റ്വേര്‍ ആദ്യ ഉപയോഗിച്ചത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ (ഡിടിഇ)യില്‍ ആയിരുന്നു. അവിടെ നിലവില്‍ ഉണ്ടായിരുന്ന 50 ലക്ഷത്തോളം രൂപ മുടക്കിയ സി-ഡാക്കിന്റെ സോഫ്റ്റ്വെയര് ഉപേക്ഷിച്ചാണ് ഇതിലേക്ക് മാറിയത്. സ്വകാര്യ കമ്പനിയുടെ ഡിഡിഎഫഎസ് എന്ന ഈ സോഫ്റ്റ്വെയറിന് അന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മികച്ചതെന്ന അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റു വകുപ്പുകളില്‍ ഉപയോഗിക്കാന്‍ തീരുമാനം. അങ്ങനെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച ഒരു സോഫ്റ്റ്വെയറില് അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഒരു സ്വകാര്യ കമ്പനിയുടേതാക്കിയിറക്കിയ സോഫ്റ്റ്വെയര് വഴി പിന്നീട് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കമ്പനി കൈപ്പറ്റി.
ഈ അപകടമറിഞ്ഞാണ് എന്‍ഐസിയുടെ ‘ഇ-ഓഫീസ്’ എന്ന സോഫ്റ്റ്വെയര് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നിട്ടും ഡിഡിഎഫ്എസ് കമ്പനി സംസ്ഥാന സര്‍ക്കാരുമായി സോഫ്റ്റ്വെയര് കച്ചവടം തുടര്‍ന്നു. ഇത്തരം സ്വകാര്യ കമ്പനികളുമായുള്ള ഇടപാട് ഉണ്ടാക്കുന്ന പാഴ്ചെലവുകളും പ്രശ്നങ്ങളും ഏറെയണ്. കേരളാ സാങ്കേതിക സര്‍വകലാശാലയിലെ (കെടിയു) സോഫ്റ്റ്വെയര്. പ്രതിവര്‍ഷം നാലുകോടിയോളം രൂപ ചെലവാകുന്നു. സോഫ്റ്റ്വെയറില് സര്‍വകലാശാലക്ക് നിയന്ത്രണവുമില്ല.
ഈ കമ്പനിക്കു തന്നെയാണ് ഈ മാസം മാര്‍ച്ച് ആറിന് സര്‍ക്കാര്‍ ഉത്തരവുവഴി സര്‍വകലാശാലകളിലെ ഫയല്‍നീക്കം മോണിറ്റര്‍ ചെയ്യാനുള്ള സോഫ്റ്റ്വെയര് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. സെക്രട്ടറിയേറ്റിലെ നാല്‍പ്പതോളം വകുപ്പുകള്‍, 14 കളക്ടറേറ്റുകളും പ്ലാനിംഗ് ബോര്‍ഡ്, വിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസിയുടെ ഇ-ഓഫീസ് സംവിധാനമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം പ്രതിദിനം കാല്‍ലക്ഷം ഫയലുകള്‍ ‘ഇ-ഓഫീസ്’ വഴി കൈകാര്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: