തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും റാങ്ക് ഹോള്‍ഡേഴ്സ് സംയുക്ത സമരസമിതിയും ചീഫ് ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സമരസമിതി ചെയര്‍മാനും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ കെ.പി. പ്രകാശ് ബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരും പിഎസ്സിയും ഇതുവരെ കാണാത്തതരത്തില്‍ അധഃപതിച്ചിരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 4051 പേര്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നടത്താത്തത് ഇരട്ടത്താപ്പാണ്. പിഎസ്സി സര്‍ക്കാരുമായി ഒത്തുകളിച്ച് പരീക്ഷ മാത്രം നടത്തുകയാണ്. അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ മാത്രം പോരാ തെരുവില്‍ സമരംകൂടി ചെയ്ത് വിജയിച്ചാല്‍ മാത്രമേ നിയമനം ലഭിക്കൂ എന്ന അവസ്ഥയാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തെരുവില്‍ സമരവും മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും എന്ന സ്ഥിതിയാണ് കേരളത്തിലുള്ളെതന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സമരസമിതി കണ്‍വീനര്‍ എം. മനു അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ്, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്, ബിജു എളക്കുഴി, സംസ്ഥാന ട്രഷറര്‍ ആര്.എസ്. സമ്പത്ത്, യുവമോര്‍ച്ച സംസ്ഥാന, ജില്ലാ ഭാരവാഹികളും മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി. സെക്രട്ടേറിയറ്റിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ചീഫ് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: