ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 23കാരിയായ യുവതിക്കു നേരെ ആസിഡാക്രമണം. ഓട്ടോയില്‍ സഞ്ചരിക്കവെയാണ് ബൈക്കിലെത്തിയ രണ്ട് പേര് ആസിഡൊഴിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന അന്‍സു (20), കമല (45) അനില്‍ ത്യാഗി (40) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് 25ശതമാനം പൊള്ളലേറ്റതായി ഇവരെ ആദ്യം ചികില്‍സിച്ച നരേന്ദ്രമോഹന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
യുവതിയെ പിന്നീട് വിദഗ്ധചികില്‍സയ്ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അടുത്ത സുഹൃത്തായിരുന്ന മറ്റൊരു യുവതിയാണ് അക്രമത്തിനു പിന്നിലെന്ന് കുടുബാംഗങ്ങള്‍ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ കൊണ്ടോളി സ്വദേശിയായ 27കാരിയും പരിക്കേറ്റ യുവതിയും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് അക്രമണത്തിന് കാരണമെന്നും യുവതിയുടെ നിരന്തരമുള്ള ഭീഷണിയും പിന്തുടരലും കാരണം കുടുബാംഗങ്ങള്‍ നേരത്തെ രണ്ടുതവണ പോലീസില്‍ പരാതി നല്‍കിയിരുന്നതായും കുടുബാംഗങ്ങള്‍ പറയുന്നു. യുവതിക്കൊപ്പം യാത്ര ചെയ്ത 20കാരിയായ അന്‍സുവിന് 15ശതമാനം പൊള്ളലേറ്റിറ്റുണ്ട്. പരീക്ഷ എഴുതാനായി സ്കൂളിലിലേക്ക് പോവുകയായിരുന്നു അംബേദ്നഗറിലെ ന്യൂ എറ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ അന്‍സു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: