കണ്ണൂര്‍: ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ ‘ജാഗ്രത’ ദേശീയ സെമിനാര്‍ ഇന്ന് കണ്ണൂരില്‍ നടക്കും. കേരളത്തിലും പ്രത്യേകിച്ച് കണ്ണൂരിലും സിപിഎമ്മും ഇസ്ലാമിക മതഭീകരവാദികളും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന ഉന്മൂലന നടപടികള്‍ തുറന്നു കാട്ടാനും ആശയ പോരാട്ടത്തിലൂടെ ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ പൊതു സമൂഹത്തിനെ ഉണര്‍ത്താനും ഉദ്ദേശിച്ച് നടത്തുന്ന സെമിനാറില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രമുഖര്‍ സംബന്ധിക്കും.
എല്‍ഡിഎഫ് അധികാരത്തിലെത്തി രണ്ടു വര്‍ഷം തികയാനിരിക്കെ അധികാരത്തിലെത്തിയ അന്നു തൊട്ട് ഇന്നോളം കേരളത്തിലും കണ്ണൂരിലും സിപിഎമ്മിന്റെ കൊലപാതക-അക്രമ രാഷ്ട്രീയം സംഹാര താണ്ഡവമാടുകയാണ്. പതിനഞ്ചോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ 21 മാസങ്ങള്‍ക്കിടയില്‍ ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് ഇരകളായി കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം ശത്രുക്കളായി കണ്ട് സിപിഎമ്മും ദേശീയതയ്ക്കു വേണ്ടി നിലകൊളളുന്നതിന്റെ പേരില്‍ ദേശദ്രോഹികളായ ഭീകരവാദികളും സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്ന നടപടി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍തന്നെ ഏറ്റവും ഒടുവില്‍ പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബിജു, അണ്ടല്ലൂരിലെ സന്തോഷ്, കണ്ണവത്തെ ശ്യാംപ്രസാദ് എന്നീ സംഘപ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി സിപിഎമ്മും തീവ്രവാദ ശക്തികളും അരിഞ്ഞുതളളുകയായിരുന്നു. ഇതിനു പുറമേ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത രീതിയില്‍ അതിക്രൂരമായി പരിക്കേല്പ്പില്ക്കുകയും നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. ജീവിക്കാനുളള, അഭിപ്രായം പറയാനുളള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ജാഗ്രത എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ആഹിര്‍ ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പ്രതിനിധികളായി നൂറുകണക്കിനാളുകള്‍ സെമിനാറില്‍ സംബന്ധിക്കും. സെമിനാര്‍ വന്‍ വിജയമാക്കാനുളള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ഭാരതീയ വിചാര കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: