തലശ്ശേരി: ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപറേഷന് സജാദുമായി തീരദേശ പോലീസ് പരിശോധനക്കിറങ്ങി. സുനാമി, ഓഖി തുടങ്ങിയ കടല്‍ക്ഷോഭ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ജി.പി.എസ്, ലൈഫ്ഗാര്‍ഡ്, രജിസ്ട്രേഷന് രേഖകള്‍, ബയോമെടിക് സംവിധാനങ്ങള്‍, എന്നിവ നിയമാനുസരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഓപ്പറേഷന് സജാദിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്താകെ ഇത്തരത്തിലുള്ള കടല്‍ പരിശോധന നടത്തിയിരുന്നു. തലശ്ശേരി മേഖലയില്‍ തലായി തീരദേശ പോലീസ് എടക്കാട്, ഏഴര, കീഴുന്ന, നടാല്‍ ഭാഗങ്ങളിലെ ഒട്ടുമിക്ക ബോട്ടുകളിലും സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കണ്ടെത്തി. രേഖകളില്ലാത്ത ഏതാനും ബോട്ടുകള്‍ക്ക് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: