കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന്റെ ഭാഗമായി പഞ്ചായത്ത് വക കെട്ടിടത്തിന്റെ കടമുറികള്‍ പൊളിക്കാന്‍ ജെസിബി എത്തിയത് പ്രതിഷേധത്തിനിടയാക്കി. ട്വിന്‍സ് ഗിഫ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് കടമുറി പൊളിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. നോട്ടീസ് നല്‍കിയെങ്കിലും തങ്ങളുടെ ആവശ്യപ്രകാരം ചര്‍ച്ച നടത്താന്‍ പഞ്ചായത്ത് തയ്യാറായില്ല എന്നതായിരുന്നു ഇവരുടെ വാദം. എന്നാല്‍ നോട്ടീസ് നേരത്തെ തന്നെ നല്കിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ നിലപാടെടുത്തു. കടയിലെ സാധനങ്ങള്‍ ഉടന്‍ ഇവിടെ നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കടയുടമകള്‍ ഇതിന് തയ്യാറാകാതെ വന്നതോടെ പോലീസും സ്ഥലത്തെത്തി. ഇതിനിടെ പ്രദേശത്ത് തടിച്ച് കൂടിയ ജനക്കൂട്ടവും കടയുടമകള്‍ക്കെതിരെ പ്രതിഷേധവുമായെത്തി. ഇതോടെ കെട്ടിടം പൊളിച്ച് നീക്കാന്‍ കടയുടമകള്‍ സമ്മതം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ബസ്റ്റാന്റ് കവാടത്തിലെ രണ്ട് കടമുറികളും പൊളിച്ച് നീക്കി. കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് വക കെട്ടിടത്തിന്റെ കടമുറികള്‍ പൊളിച്ച് നീക്കാന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള ബസ്സ്റ്റാന്റ് കവാടത്തില്‍ ഇരു സൈഡിലും നടപാതകള്‍ നിര്‍മ്മിച്ച് വീതികൂട്ടുവാന് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. കവാടത്തിന്റെ ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതകള്‍ നിര്‍മ്മിക്കുവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ച് മാറ്റുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: