കുറവിലങ്ങാട്: കാണക്കാരി പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ കളത്തൂര്‍ ഭാഗത്ത് വീടുകളില്‍ പഞ്ചായത്ത് പമ്പ് ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന ആരോപണം ശക്തമാകുന്നു. വെമ്പള്ളി തുരുത്ത് ഭാഗത്ത് പാടത്ത് നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ തുരുമ്പെടുത്ത ഇരുമ്പ് പൈപ്പും, മാലിന്യവും, കാട്ടുപള്ളകളും കയറിയ നിലയിലാണ്. മഴക്കാലത്ത് ഈ കുളത്തില്‍ സമീപപ്രദേശങ്ങളില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നതായും നാട്ടുകാര്‍ പറയുന്നു.
200ഓളം വീട്ടുകാര്‍ക്ക് വേനല്‍ക്കാലത്ത് ജലം എത്തിക്കുന്ന കുളം വൃത്തിയാക്കിയിട്ട് കാലങ്ങളായതായും ആക്ഷേപമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലെ ഈ കുളത്തിന്റെ ദുരവസ്ഥക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി ബൂത്ത് കമ്മിറ്റി അറിയിച്ചു. പഞ്ചായത്തിലെ മറ്റു കുടിവെള്ള പദ്ധതികളും അധികൃതര്‍ സംരക്ഷിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂടിപോലും ഇല്ലാതെയാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. വേനല്‍ രൂക്ഷമാകുന്നതോടെ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ അടക്കം മാരക രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യയുള്ളതായും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: