കര്‍ഷക സമരത്തോട് മഹാരാഷ്ട സര്‍ക്കാരും കേരള സര്‍ക്കാരും കാണിച്ച വ്യത്യസ്ത സമീപനം ചിന്തിക്കേണ്ടതാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു.വനവാസികള്‍ക്ക് ആറുമാസത്തിനകം ഭൂമി നല്‍കും. സമരക്കാര്‍ക്ക് തിരികെ പോകാന്‍ സര്‍ക്കാര്‍ ചെലവില്‍ തീവണ്ടി ഏര്‍പ്പാടാക്കി.വെടിവെച്ചില്ല.ലാത്തിച്ചാര്‍ജ്ജ് ചെയ്തില്ല.രക്തം ഒഴുക്കിയില്ല. താങ്ങുവില നിശ്ചയിക്കാനുള്ള സമിതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി.ഇവിടെ സമരം ചെയ്തവര്‍ക്ക് മര്‍ദനവും അറസ്റ്റും കേസും കോടതിയും. സിപിഎംകാരുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ കത്തിക്കലും മിച്ചം.
ഇവിടെ വനവാസികള്‍ക്ക് പട്ടിണി മരണം.വീടുവെക്കാന്‍ ഭൂമിയില്ല.സാധാരണക്കാരന് മരിച്ചാല്‍ സംസ്കരിക്കാന്‍ ഭൂമിയില്ല. വനവാസികളുടെ ഭൂമിയില്‍ അനധികൃത റിസോര്‍ട്ടു നിര്‍മ്മിക്കാന്‍ സമ്പന്നര്‍ക്ക് അനുമതി.സുന്ദര ഭരണം നടക്കുന്നു എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നാഴികക്ക് നാല്പതു വട്ടവും വീമ്പിളക്കുന്ന ചൈനയില്‍ 1989 ല്‍ ഇതുപോലെ ഒരു സമരം നടന്നു. സ്വാതന്ത്ര്യം, ആഹാരം, തൊഴില്‍ എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.ടിയാനന്മന് സ്ക്വയറില്‍ ഒത്തുകൂടിയ സമരക്കാരെ ടാങ്ക് കയറ്റി ക്രൂരമായി കൊന്നു. പതിനായിരത്തിലേറെ പേരെയാണ് ചൈന നിഷ്ഠുരം കൊന്നത്.ഇവിടെ രണ്ടു വ്യത്യസ്ത സംസ്കാരമാണ് ഇവിടെ വെളിവാകുന്നത്.
വാസുദേവക്കുറുപ്പ്, താമരക്കുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: