കണ്ണൂര്‍: പൂരോത്സവത്തിനായി ഉത്തരമലബാറിലെ ക്ഷേത്രങ്ങളും കാവുകളും ഒരുങ്ങി. ഇന്നുമുതല്‍ 29 വരെയാണ് പൂരോത്സവം നടക്കുക. മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രംമുതല് പൂരം വരെയുള്ള 9 ദിവസമാണ് പൂരോത്സവമായി ആഘോഷിക്കാറെങ്കിലും ഇത്തവണ എട്ട് ദിവസങ്ങളേ പൂരാഘോഷങ്ങള്‍ നടക്കുകയുള്ളൂ. മകവും പൂരവും ഒരുദിവസം വരുന്നതാണ് ഒരുദിവസം കുറയാന്‍ കാരണം.
എട്ട് വര്‍ഷം കൂടുമ്പോള്‍ പൂരോത്സവത്തില്‍ ഒരു ദിവസം കുറയാറുണ്ട്. ചിലവര്‍ഷങ്ങളില്‍ പത്ത് ദിവസങ്ങളിലാകും പൂരോത്സവം നടക്കുക. അതുപോലെ കുംഭമാസത്തില്‍ തുടങ്ങി മീനമാസത്തലവസാനിക്കുന്ന കട്ടപ്പൂരവും ചില വര്‍ഷങ്ങളില്‍ ഉണ്ടാകാറുണ്ട്.
സമാപന ദിവസം ദേവീ വിഗ്രഹങ്ങള്‍ ചിറയിലോ കുളത്തിലോ നിമഞ്ജനം ചെയ്ത് നീരാട്ട് ചടങ്ങും പൂരത്തിന്റ പ്രത്യേകതയാണ്. കാമദേവനുമായി ബന്ധപ്പെട്ട ഉത്സവമാണ് പൂരം. മഹിളകള്‍ കാമദേവനായുള്ള പുഷ്പം ബാലികമാര്‍ക്ക് നല്‍കും. അവര്‍ തങ്ങളുടെ വീടുകളില്‍ കാമദേവന്റെ രൂപം നിര്‍മ്മിച്ച് വീടിനകത്ത് വെക്കും. ദീപാരാധനക്ക് ശേഷം സന്ധ്യക്ക് കാമന് കിണ്ടിയില്‍ വള്ളം കൊടുക്കുക എന്ന ചടങ്ങ് നടക്കും.
പൂരസമാപന ദിവസം പൂരക്കഞ്ഞിയും പൂര അടയും കാമദേവന് നേദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. പൂരക്കളിയും പൂരം കുളിയും പൂവിളിയും പൂരക്കുഞ്ഞുങ്ങളും പൂരവിളക്കുമായി കോലത്തുനാടിന്റ വസന്തോത്സവമാണ് പൂരോത്സവം. ഇതോടനുബന്ധിച്ച് ഉത്തര മലബാറില ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പൂരക്കളിയും മറത്തുകളിയുമൊക്കെ ഏറെയും നടക്കുന്നത് പയ്യന്നൂര്‍ മേഖലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: