അബൂജ: നൈജീരിയയില്‍ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 110 സ്കൂള്‍ വിദ്യാര്‍ഥിനികളില്‍ 104 പേരെ വിട്ടയച്ചു. വടക്കുകിഴക്കന്‍ നഗരമായ ദാപ്ചിയില്നിന്നാണ് കഴിഞ്ഞ മാസം 19നാണ് വിദ്യാര്‍ഥിനികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
വിദ്യാര്‍ഥിനികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരികയായിരുന്നു. തടവിലാക്കപ്പെട്ടിരുന്ന അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: